അത്തിമരത്തിന്റെ ജാതകം

ഹൃദയങ്ങള്‍ സ്നേഹച്ചില്ലയില്‍ കാത്തുസൂക്ഷിച്ച്‌ അനുഭവങ്ങളുടെ മുതലപ്പുറത്ത് പുഴ നീന്തുന്ന നമ്മുടെ ജലജീവിതത്തിന് ഈ ഇതള്‍ താളുകള്‍



കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 നവംബർ 17, ബുധനാഴ്‌ച

മുഖമറിയാന്‍ ഒരു കണ്ണാടി


ഒരു മുറിവോ പാടോ
ഒന്നും അതിനില്ലായിരുന്നു.
വീട്ടിലെ കണ്ണാടിക്ക്.
എന്നാല്‍ ,
പെട്ടന്നൊരു ദിവസം
അതപ്രത്യക്ഷമായി .
കണ്ണാടിയില്‍ തട്ടി
സൂര്യ പ്രകാശമേല്‍ക്കുന്ന
ഒരുപ്രതലവും
ഞങ്ങളുടെ വീടിന്
നഷ്ടമായി .
കുഞ്ഞുങ്ങള്‍ക്ക്
മീശവരയ്ക്കാന്‍
ചോക്ക് കൊണ്ട്
പേരെഴുതാന്‍
കണ്ണാടിയില്‍
നോക്കിയവര്‍ക്ക്
നേര്‍ക്കു നേര്‍ കാണാന്‍
ഒന്നുമില്ലാതായി .
അങ്ങനെ ,
മുഖമില്ലാത്ത
പ്രകാശവും പ്രതലവും
നഷ്ടപ്പെട്ട ,
ഒരു കൂടാരത്തിനുള്ളില്‍
പോലെയായി ഞങ്ങള്‍ .
ലോകം അന്യവല്‍ക്കരിക്കപ്പെട്ട ,
മുഖമില്ലാത്ത , ഒരു പറ്റം
കുഞ്ഞുങ്ങള്‍ വളര്‍ന്നു വലുതാകുന്ന
കാഴ്ചയും കാണാതെയായി .

2010 നവംബർ 15, തിങ്കളാഴ്‌ച

നൂറു തേച്ച വെറ്റില


അത്തിമരചോട്ടിലെ
തണുതണുപ്പില്‍
ആ ഹൃദയം
ഒറ്റക്കിരുന്നു മിടിച്ചു .
വാനരനോ
മുതലയോ
അലറിയാര്‍ക്കും
കൊടുംകാറ്റോ
ഒന്നും അപ്പോഴൊന്നും
അറിഞ്ഞില്ല ആ മിടിപ്പ് .
ഒരു തൂവല്‍
കൊണ്ടതിനെ
പൊതിയാമെന്നു
കരുതി
പതുക്കെ മണ്ണില്‍ നിന്നും
വിടര്‍ത്തി.
അപ്പോഴേക്കും
പച്ച കുരുന്നു
മുളപൊട്ടി
വാ പിളര്‍ന്നു
വേരായി
പടര്‍പ്പായി
മരമായി കഴിഞ്ഞു.

2010 ഒക്‌ടോബർ 4, തിങ്കളാഴ്‌ച

എല്ലാം ഇവള്‍ക്ക് വേണ്ടി ...


റിഞ്ഞുടയ്ക്കാന്‍ പാകത്തില്‍
നമ്മോടുകൂടെ എപ്പോഴും
ഒന്നുണ്ട്.

വീടിന്റെ വിളക്കായും
ഉള്ളിലെ ദാഹമായും
എന്നും അടുക്കള
മണക്കുന്ന
അവളുടെ മാനം ....

2010 ഒക്‌ടോബർ 3, ഞായറാഴ്‌ച

കുപ്പിവള


രിക്കലും
വീണുടയ്ക്കാന്‍ കഴിയാത്ത
ഒരു കുപ്പിവള പോലെയാണ്
ജീവിതവും .

കാണുമ്പോള്‍ ചന്തം,
ഇട്ടുനടക്കാന്‍ മിനുക്കം ,
എന്നാല്‍
ചേര്‍ത്ത് വെക്കുമ്പോള്‍
കിരുകിരിപ്പ്‌

മകള്‍ വാശിപ്പിടിച്ചു
കരയുമ്പോള്‍,
അവളെ കാണിക്കാന്‍
ഒരു കുപ്പിവള
ഞാന്‍ കരുതി വെക്കും

അതിന്നുള്ളില്ലിരുന്നു
കത്തുന്നോരാളുടെ
നിലവിളികള്‍
അവളുടെ ബാല്യത്തിനെ അറിയിക്കാതെ...

അന്തര്യാമി



രു സ്പര്‍ശം ,
സുഖശയനം
പിന്നെയലിഞ്ഞുചേരല്‍
ഉള്ളിലേക്കങ്ങനെ
രണ്ടു കടല്‍
കൈകോര്‍ക്കും
കരുത്തോടെ..

ബാക്കിവെച്ച സ്നേഹമുദ്രകള്‍
വിയര്‍പ്പുകണം
ഉപ്പിന്റെ കാലത്രയം .
ആര് നീ
അന്തര്യാമി ??

2010 ഒക്‌ടോബർ 2, ശനിയാഴ്‌ച

മണല്‍ ഘടികാരം


ല്ലാം മറന്നിട്ട്

പോയതാണ്.

കൊണ്ടും കൊളുത്തിയും

നീട്ടിയും പടര്‍ത്തിയും

ചേര്‍ത്തും ചരിഞ്ഞും

വളര്‍ന്നതൊക്കെയും.


പിന്നാമ്പുറത്തിണ്ണ യിലന്ന്

കരിന്തിരിയാളിയ

ഓട്ടു വിളക്കും (കലൂരിലെ

ആന്റിക് കടയില്‍ നിന്ന്

വാങ്ങിച്ചത് )

അതിനുള്ളില്‍

പതുങ്ങിയൊതുങ്ങി

മൂടിപ്പുതച്ച കരിഭൂതങ്ങളും

തലകീഴായി സ്വാസ്ഥ്യം

പാടുന്ന ചാരമൂങ്ങകളും

ഒക്കെയപ്പോള്‍

കറന്നെടുത്ത

പാല് പോലെ

ശുദ്ധിയും പതയുമുള്ള

നല്ലോര്‍മകള്‍ .

എല്ലാം മറന്നേ

പോയതെന്നറിഞ്ഞിട്ടുമെല്ലാം

പകച്ചങ്ങനെ

നീര്‍ക്കെട്ടി വിങ്ങുന്നു; പിന്നെ

തുടിക്കുന്നു

ഓര്‍മകള്‍ക്കപ്പോള്‍

ചാടുവര്‍ണം.

വേദനിപ്പിച്ചവയൊന്നു

മൊരിക്കലും

ഓര്‍മകളായി മാറില്ലവ

യൊരിക്കലും

ഓര്‍മയേയില്ലാത്ത

വര്‍ത്തമാനങ്ങളാവുന്നു .

മുറിവുണങ്ങാനിനിയും

മരുന്ന് വേണമെന്നമ്മ.

പകരം തീ കൊണ്ടുണക്കാ

മെന്നു ഗുരുക്കള്‍.

മറക്കാനൊക്കെ

ചികഞ്ഞെടുക്കാമൊരിക്കല്‍

കൂടി;

ഏതുമേതുമൊക്കെ

ഏതിലൊന്നിലാക്കണമെന്ന

ആശങ്ക

മാത്രമിപ്പോള്‍...

എല്ലാം മറന്നിട്ടു

പോയതായിരുന്നു,

രിക്കല്‍;

കൊണ്ടും കൊളുത്തിയും

നീട്ടിയും പടര്‍ത്തിയും

ചേര്‍ത്തും ചരിഞ്ഞും

വളര്‍ന്നതൊക്കെയും.