അത്തിമരത്തിന്റെ ജാതകം

ഹൃദയങ്ങള്‍ സ്നേഹച്ചില്ലയില്‍ കാത്തുസൂക്ഷിച്ച്‌ അനുഭവങ്ങളുടെ മുതലപ്പുറത്ത് പുഴ നീന്തുന്ന നമ്മുടെ ജലജീവിതത്തിന് ഈ ഇതള്‍ താളുകള്‍



2011, സെപ്റ്റംബർ 25, ഞായറാഴ്‌ച

പുസ്തക പ്രകാശനം


ശരീരം ഇങ്ങിനെയും വായിക്കാം പ്രകാശനം ചെയ്തു
എറണാകുളം പ്രസ്‌ ക്ലബ്ബില്‍ വെച്ച് സെപ്റ്റംബര്‍ 24നടന്ന ചടങ്ങില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് ശ്രീകുമാരി രാമചന്ദ്രന്നു ആദ്യപ്രതി നല്‍കി പ്രകാശനം ചെയ്തു.

2011, സെപ്റ്റംബർ 20, ചൊവ്വാഴ്ച

കെ.വി സുമിത്ര



കെ.വി സുമിത്ര
എറണാകുളത്ത് ജനനം. സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍,
മഹാരാജാസ് കോളേജ്, ഭാരതീയ വിദ്യാഭവന്‍ എന്നിവിടങ്ങളിൽ പഠനം.
മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം. ജേണലിസത്തിലും മാസ് കമ്മ്യൂണേക്കഷനിലും പിജി ഡിപ്ലോമ. ‘മലയാള സാഹിത്യത്തിലെ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി‘ എ- വിഷയത്തിൽ മഹാത്മാഗാന്ധി സര്‍വ്വകലാശാലയിൽ ഗവേഷണം നടത്തുന്നു.
'ശരീരം ഇങ്ങനെയും എഴുതാം' എന്ന കവിതാ സമാഹാരം ഡി.സി. ബുക്സ് ഉടൻ പുറത്തിറക്കുന്നു
ഇപ്പോള്‍ എറണാകുളത്ത്
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയുടെ മീഡിയ
മാനേജര്‍. സ്റ്റിൽ ഫോട്ടോഗ്രാഫിയിൽ മൂന്ന് തവണ സംസ്ഥാന അവാര്‍ഡ്
ജേതാവ്.
ഭര്‍ത്താവ്: സത്യനാരായണന്‍
മക്കള്‍: ആദര്‍ശ്, ഐശ്വര്യ

ക്ഷണപത്രം

പുസ്തക പ്രകാശനം - ഡി സി ബുക്സ്
സെപ്റ്റംബര്‍ 24 പകല്‍ 11

മണിക്ക് എറണാകുളം പ്രസ്‌ ക്ലബ്ബില്‍ കെ വി സുമിത്ര യുടെ കവിതകള്‍ ' ശരീരം ഇങ്ങിനെയും വായിക്കാം ' ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രകാശിപ്പിക്കുന്നു.
മുഖ്യാതിഥി : ബഹു.തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍
പുസ്തകപരിചയം : സെബസ്ടിന്‍
സ്വീകാര്യം : ശ്രീകുമാരി രാമചന്ദ്രന്‍
ആശംസ : എം. എസ്. സജീവന്‍
പ്രതിസ്പന്ദം : കെ വി സുമിത്ര
ഏവര്‍ക്കും സ്വാഗതം .

2011, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

ശരീരം ഇങ്ങിനെയും വായിക്കാം


ശരീരം ഇങ്ങിനെയും വായിക്കാം
കവിതാസമാഹാരം
കെ വി സുമിത്ര
പ്രസാധകര്‍ : ഡി സി ബുക്സ്
അവതാരിക : ബാലചന്ദ്രന്‍ ചുള്ളിക്കാട്
പിന്കുറിപ്പ് : രാജേഷ്‌ ജയരാമന്‍